Sunday 30 June 2013

കാതിക്കുടം സമരത്തിന്‌ ഐക്യദാർഡ്യം




 കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട്
 എ ഐ വൈ എഫ് (AIYF) 
പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു




കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട് സോളിഡാരിറ്റി
യൂത്ത് മൂവ് മെന്റ് ( Solidarity Youth Movement )പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട്
(BJP / YUVMORCHA) ബി ജെ പി /യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട് വെല്‍ഫയര്‍ പാര്‍ട്ടി / (welfare party of india )പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


മരണം വരെ നിരാഹാര സമരത്തിനു വരവര റാവു അഭിവാദ്യം അര്‍പ്പിച്ചു


 വരവര റാവു കാതിക്കുടത് എത്തിയപ്പോള്‍





കാതിക്കുടം വിളിക്കുന്നു / മരണം വരെ നിരാഹാര സമരത്തിനു വരവര റാവു അഭിവാദ്യം അര്‍പ്പിച്ചു. ജനങ്ങൾക്കെതിരെ നടക്കുന്ന അധിനിവേശങ്ങൾ എക്കാലവും ചെറുക്കപ്പെടണം. പോരാട്ടത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല

വരവര റാവു

പ്രകൃതി / സംഗീത ശില്പം

കാതിക്കുടം സമരം ശക്തിയാർജിക്കുന്നു
കാതിക്കുടം ജനതയ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കലാമണ്ഡലം സംഗീത അവതരിപ്പിച്ച പ്രകൃതി എന്ന സംഗീത ശില്പം

കാതിക്കുടം വിളിക്കുന്നു… / ഷിനി ജെ.കെ


കാതിക്കുടം വിളിക്കുകയാണ്. വര്‍ഷങ്ങളായി ഈ വിളി തുടങ്ങിയിട്ട്… പക്ഷേ, ഇതൊരു അവസാനവട്ട വിളിയാണ് . കാതിക്കുടത്തിന്റെ അതിജീവന സമരം അതിന്റെ അന്തിമഘട്ടത്തിലാണ്.  ” പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക ” എന്നു മാത്രമാണ് കാതിക്കുടത്തിന് ഇപ്പോള്‍ ആഹ്വാനം ചെയ്യാനുള്ളത്.
ചാലക്കുടിപ്പുഴയുടെ തീരത്ത് കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടത്തെ ‘നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്’ എന്ന കുത്തക കമ്പനിക്കെതിരെ ഇവിടുത്തുകാര്‍ നിരന്തര സമരത്തിലേര്‍പ്പെട്ടിട്ട് 5 ലേറെ വര്‍ഷങ്ങളായി.

NGIL  കമ്പനിയുടെ ഉത്പാദന പ്രക്രിയകള്‍ക്കായി വന്‍തോതില്‍ ചാലക്കുടിപ്പുഴയില്‍ നിന്നും വെള്ളം കൊള്ളയടിക്കുകയും ശേഷമുള്ള മലിനജലം അതേ പുഴയിലേക്ക് തിരിച്ച്  ഒഴുക്കി വിടുകയും ചെയ്യുന്ന   NGIL  നടപടിക്ക് എതിരെയാണ് ജനങ്ങള്‍ സമരവുമായി രംഗത്തു വരുന്നത്.
കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ പല ഘട്ടത്തിലും സമരം അതിന്റെ
മൂര്‍ദ്ധന്യാവസ്ഥയിലെത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും, കാതിക്കുടം തുടര്‍ച്ചയായി ഇത്രമേല്‍ തീവ്രമായി പ്രതികരിക്കുന്നത് ഇതാദ്യമാണ്.
ആറ് വര്‍ഷത്തോടടുത്ത സമരചരിത്രത്തില്‍ നിരന്തരം വ്യത്യസ്തമായ സമരമുറകള്‍ പരീക്ഷിക്കാനും ഏറെ സര്‍ഗ്ഗാത്മകമായി സമരത്തെ മുന്നോട്ടു കൊണ്ടുപോകുവാനും ഇവിടുത്തുകാര്‍ക്ക് കഴിഞ്ഞു.
ഇക്കഴിഞ്ഞ മെയ് 28,29,30,31 ദിവസങ്ങളിലായി ചാലക്കുടിപ്പുഴയില്‍ മത്സ്യങ്ങള്‍ വ്യാപകമായി ചത്തുപൊങ്ങിയതിനെ തുടര്‍ന്നാണ്, ഇപ്പോള്‍ സമരം വീണ്ടും ശക്തിപ്പെട്ടിരിക്കുന്നത്.
തുടര്‍ ആലോചനകള്‍ക്ക് ശേഷം കാതിക്കുടം ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. അതുവരെയുള്ള ദിവസങ്ങളില്‍ അന്നമനട, മൂഴിക്കുളം, കണക്കന്‍കടവ് തുടങ്ങിയ പരിസര പ്രദേശങ്ങളിലെല്ലാം പ്രകടനങ്ങളും പൊതുയോഗങ്ങളും റോഡ് ഉപരോധവുമെല്ലാം സംഘടിപ്പിച്ച് സമരത്തിന് ശക്തിയേകാന്‍ സമരസമിതിക്ക് സാധിച്ചു.
കെ.എം. അനില്‍കുമാര്‍ കണ്‍വീനറും, ജയന്‍ജോസഫ് പട്ടത്ത് ചെയര്‍മാനും, സിന്ധുസന്തോഷ് ജനറല്‍ കണ്‍വീനറുമായ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കാതിക്കുടം സമരം ശക്തിപ്പെട്ടിരിക്കുന്നത്.
ജൂണ്‍ 14 ഓടുകൂടി ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സിന്ധുസന്തോഷ് കാടുകുറ്റി പഞ്ചായത്ത് 9-ാം വാര്‍ഡ് മെമ്പര്‍ ഷേര്‍ളി പോള്‍ എന്നിവര്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.
നിരാഹാരത്തിന്റെ അഞ്ചാം നാള്‍ ഇരുവരെയും പോലീസ് അറസ്റ്റുചെയ്തു നീക്കി ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വീട്ടമ്മമാരായ അംബിക രാജന്‍, ഗിരിജാ ലോഹിതാക്ഷന്‍ എന്നിവര്‍ നിരാഹാരസമരം ഏറ്റെടുത്തു.
മൂന്ന് ദിവസത്തിന് ശേഷം ജൂണ്‍ 21 ന് വൈദ്യപരിശോധനക്കുശേഷം പോലീസ് ഇവരേയും അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് നിരാഹാരമനുഷ്ഠിച്ച ത്രേസ്യാമ്മ മാത്യു, രജിത സുധീര്‍ എന്നിവരെ ജൂണ്‍ 24 നാണ് അറസ്റ്റുചെയ്തത്.  ഇപ്പോള്‍ സുജിഷ അനൂപ്, മിനി മോഹനന്‍ എന്നിവരാണ് നിരാഹാരം ഏറ്റെടുത്തിട്ടുള്ളത്.
നിരാഹാര സമരത്തിന് പുറമേ, നിരവധി പൊതുയോഗങ്ങളും പ്രകടനങ്ങളും ഐക്യദാര്‍ഢ്യ ജാഥകളുമെല്ലാം പല സ്ഥലങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ദിനം പ്രതി 100 കണക്കിനാളുകളാണ് സമരിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി കാതിക്കുടത്തേക്ക് ഒഴുകിയെത്തികൊണ്ടിരിക്കുന്നത്.
മുന്‍ എം.എല്‍.എ. സൈമണ്‍ ബ്രിട്ടോ, എം.എല്‍.എ. ടി.എന്‍. പ്രതാപന്‍, ചാലക്കുടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫ്രാന്‍സീസ് പാറേക്കാടന്‍, ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. പോള്‍സണ്‍ കൊടിയന്‍, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍ പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകരായ റോബിന്‍ കേരളീയം, ജോണ്‍ പെരുവന്താനം, ഫാ. അഗസ്റ്റിന്‍ വട്ടോളി, ഡോ: സി.എം. ജോയ്, കെ.പി.ശശികല, വി.ആര്‍.സത്യവാന്‍, തുടങ്ങിയ നിരവധി പ്രമുഖരും സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരില്‍ പെടുന്നു.
5 വര്‍ഷത്തെ സമരത്തിന്റെ നാള്‍ വഴികളില്‍ മഹാശേത്വാദേവി, ദയാഭായ്, ഗോവിന്ദാചാര്യ, ബിനായ്ക് സെന്‍,  മേധാപടര്‍കര്‍, സാറാജോസഫ്, സി. ശരത്ചന്ദ്രന്‍, ചാരുലത, സുകുമാര്‍ അഴീക്കോട് അടക്കമുളളവര്‍ കാതിക്കുടത്തിന്റെ ഒപ്പം ചേരാനെത്തിയിരുന്നു.
കടപ്പാട് / doolnews
 (തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )

കാതിക്കുടം , പത്രക്കുറിപ്പുകളിലൂടെ / News Feeds












MA GEDS / ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല കാലടി




ശുദ്ധ വായുവിനും ,ജലത്തിനും മണ്ണിനും വേണ്ടി സമരം ചെയ്യുന്ന കാതിക്കുടം ജനത്തിനു ഐക്യദാർഡ്യം അറിയിക്കാന്‍ വേണ്ടിയാണ് ഞങള്‍ ഇവിടെയെത്തിയത് .ഇവിടെ സമരത്തിന്റെ ആവശ്യകത മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശത്തിനു വേണ്ടിയാണ് . ഇതിനുമുകളില്‍ ആധിപത്യം പുലര്‍ത്താന്‍ ആര്‍ക്കാണ് അനുവാദം നല്‍കിയിട്ടുള്ളത് ? ഏതു കുത്തക കമ്പനിയോടാണ് എനിക്ക് ജീവിക്കാന്‍ ഉള്ള അവകാശത്തിനായി ഞാന്‍ ഇരക്കേണ്ടത്?ഞാന്‍ വോട്ടു ചെയ്ത് വിജയപ്പിച്ച അധികാരക്കൂട്ടം എന്തുചെയ്തു? NGIL ഒരു പ്രതീകമാണ്. അധികാരത്തിന്റെ, സാമ്രാജ്യത്വത്തിന്റെ പ്രതീകം. NGIL ന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഒരുങ്ങിക്കോളൂ... വിപ്ലവം തടുക്കാന്‍ ആര്‍ക്കും കഴിയില്ല.
MA GEDS
ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല
കാലടി


Tuesday 25 June 2013

കാതിക്കുടം വിളിക്കുന്നു / കുഴൂര്‍ വില്‍സണ്‍




നല്ല പനിയായിരുന്നു. എന്നാലും പ്രദീപ് ഭാസ്ക്കർ വിളിച്ചപ്പോൾ പോവാൻ തോന്നി. കാതിക്കുടത്തേക്ക്. അവിടെ കുറെ മനുഷ്യർ പട്ടിണി കിടക്കുന്നു. പിറന്ന ഗ്രാമത്തിൽ നല്ല വായു ശ്വസിച്ച് ജീവിക്കാൻ. അതിലൂടെ ഒഴുകുന്ന പുഴയിലേക്ക് വിഷമൊഴുക്കാതിരിക്കാൻ. ചാലക്കുടി യാത്രയിൽ കണ്ടിട്ടുണ്ട് എങ്കിലും ഞാനും കാതിക്കുടത്തെ മറന്ന് തുടങ്ങിയിരുന്നു

രാവിലെ അമ്മിണിയേയും കൂട്ടി പ്രദീപിന്റെ കൂടെ കാതിക്കുടത്തേക്ക് പോയി. പുഴ കാണണം പുഴ കാണണം എന്നമ്മിണിയുടെ പാട്ട്. പ്രദീപിന്റെ കവിതകൾ. ഇടക്ക് ഞങ്ങൾ രണ്ട് മൂന്ന് അയമോദക ഗുളികകൾ തിന്നു .

മൂഴിക്കുളം പാലത്തിൽ കരിങ്കൊടി. ഞങ്ങളെ കൊല്ലല്ലേയെന്ന് പുഴയിലെ മീനുകളുടെ പ്രാർത്ഥന. മൂഴിക്കുളം ശാലയുടെ കാര്യക്കാരൻ പ്രേമേട്ടന്റെ ഉത്സാഹം ( പഴയ ഡി സി എറണാകുളം മാനേജർ)

കാതിക്കുടമെത്തി. കൊരട്ടി വളവു കഴിഞ്ഞപ്പോഴേക്കും മണവുമെത്തി. അത്ര ദുർഗന്ധം ഈയടുത്ത് ശ്വസിച്ചിട്ടില്ല. കാതിക്കുടത്തിനു ഇപ്പോഴും എന്തൊരു ഭംഗിയാണു. എന്തൊരു പച്ചപ്പ്. പക്ഷേ മൂക്ക് തുറക്കാതെ നോക്കണം. ഹോ . സഹിക്കാൻ വയ്യാത്ത മണം. ഇവിടെ മനുഷ്യർ എങ്ങനെ ജീവിക്കുന്നു. അത്ഭുതം തോന്നി

നീറ്റ ജലാറ്റിൻ കമ്പനിയെത്തി. കമ്പനിയുടെ ഇടത് വശത്ത് ഒരു പന്തലിൽ പോലീസുകാർ.
വലത് വശത്ത് പട്ടിണി കിടക്കുന്ന സമരക്കാർ. ഇരു കൂട്ടരോടും ബഹുമാനം തോന്നി. ഞങ്ങൾക്ക് വണ്ടിയിൽ നിന്ന് ഇറങ്ങാൻ തോന്നുന്നില്ല. അത്രയ്ക്ക് മണം

നേരെ വിട്ടു. സച്ചിദാനന്ദൻ പുഴങ്കരയുടെ നാടായ അന്നനാട് വഴിയിലേക്ക്. ഹോ. എന്ത് രസമുള്ള ഗ്രാമം. കുഴൂരു പോലും ഏഴ് അയലത്ത് എത്തില്ല. ഇടക്ക് ഞാനത് പ്രദീപിനോട് പറഞ്ഞു. അവൻ പറഞ്ഞു. പറഞ്ഞിട്ടെന്താണു. പുഴയെവിടെ പുഴയെവിടെ ഇടയ്ക്കമ്മിണിയുടെ പാട്ട്. വഴിയിൽ നിറുത്തി ഓരോ സിഗരറ്റ് കത്തിച്ച് വലിച്ച് ഞങ്ങൾ സമരപന്തലിലെത്തി

സമരത്തിനു മുന്നിൽ നിൽക്കുന്ന അനിൽ കുറെ കാര്യങ്ങൾ പറഞ്ഞു. ചുറ്റിനും സഹിക്ക വയ്യാത്ത ദുർഗന്ധം. ചെറുതായി ചൊറിച്ചിലും തുടങ്ങി. കണ്ണും നീറുന്നു. ഞങ്ങൾ അവിടെ ഇരുന്നിട്ട് 10 മിനിറ്റേ ആകുന്നുള്ളൂ

ഒരു ദിവസം 150 ടണ്ണിലധികം എല്ലാണു അവിടെ സംസ്കരിക്കുന്നത്. ലക്ഷകണക്കിനു ലിറ്റർ ആസിഡ് ഉപയോഗിച്ച്. വെള്ളം എടുക്കുന്നത് പുഴയിൽ നിന്ന്. ഉണ്ടാകുന്ന മലിന ജലം ഒഴുക്കുന്നത് പുഴയിലേക്ക്. കമ്പനിയിൽ നിന്ന് പുഴ വരെ പൈപ്പ് ഇട്ടിരിക്കുന്നു. പൈപ്പ് പോകുന്ന പാടങ്ങളും മറ്റും കമ്പനി പൊന്നും വില കൊടുത്ത് വാങ്ങി

പതിവ് പോലെ എവിടെയും ചെലവാകാത്ത സങ്കടം മാത്രം. കണ്ണ് നീറുന്നു. മേലാകെ ചൊറിയുന്നു. മനസ്സ് എരിയുന്നു. പ്രദീപിനെയും അമ്മിണിയേയും കൊണ്ട് രക്ഷപ്പെട്ടു. അവിടെ നിന്നും

കേരളത്തിന്റെ മുഖ്യമന്ത്രീ, മലിനീകരണ നിയന്ത്രണബോർഡിലെ സാറമ്മാരെ, അവരുടെ കയ്യിൽ നിന്നും കാശ് വാങ്ങി ഉണ്ണുന്നവരേ, കമ്പനി നിരോധിക്കണ്ട. പ്ലീസ്. അവിടേക്ക് ഒന്ന് വരുമോ. ഒരു മണിക്കൂർ അവിടെ ചെലവഴിക്കുമോ. ആ പച്ചപ്പുള്ള കാതിക്കുടം എന്ന ഗ്രാമത്തിൽ പ്ലീസ്


തൈക്കൂട്ടം നാട്ടുകൂട്ടം



നിറ്റ ജെലാറ്റിന്‍ കമ്പനിയിലെ / Sludge / ഖര മാലിന്ന്യം






നിറ്റ ജെലാറ്റിന്‍ കമ്പനിയിലെ  മലിന ജലവും , ഖര മാലിന്ന്യവും

AIYF March @ Kathikudam / കാതിക്കുടം വിളിക്കുന്നു


ശവമഞ്ചയില്‍ കിടന്നു പ്രതിഷേധിക്കുന്നു

കോണ്‍ഗ്രെസ്  സേവാദള്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം  ചെയര്‍മാന്‍ ജിജോ അരിക്കാടന്‍ ശവമഞ്ചയില്‍ കിടന്നു പ്രധിഷേധിക്കുന്നു

 




സിയാറ്റില്‍ മൂപ്പന്‍ അമേരിക്കന്‍ പ്രസിടെണ്ടിനയച്ച കത്ത് / CHIEF SEATTLE'S LETTER


 


 സിയാറ്റന്‍ മൂപ്പന്‍ അമേരിക്കന്‍ പ്രസിടെണ്ടിനയച്ച കത്ത്


ഞങ്ങളുടെ ഭൂമി വാങ്ങാന്‍ ആശിക്കുന്നെന്നു വാഷിങ്ങ്ടണില്‍ നിന്നു പ്രസി ഡ ണ്ട് അറിയിച്ചിരിക്കുന്നു ,പക്ഷെ, എങ്ങനെയാണ് ആകാശവും ഭൂമിയും വില്‍ക്കാനും വാങ്ങാനുമാകുക ? അത്തരമൊരാശയം തന്നെ വിചിത്രമായി തോനുന്നു .കാറ്റിന്റെ ചൈതന്ന്യവും ജലത്തിന്റെ ദീപ്തിയും നമ്മുടെതല്ലെങ്കില്‍ പിന്നെങ്ങനെ നമുക്കവയെ വില്‍ക്കാനും വാങ്ങാനുമാവും
ഞങളുടെ ആള്‍ക്കാര്‍ക്ക് ഭൂമിയുടെ ഓരോ ഇഞ്ചും പവിത്രമാണ് .പൈന്‍ മരത്തിന്റെ തിളങ്ങുന്ന ഓരോ സൂചിയിലയും ഓരോ മണല്‍ത്തരിയും ഇരുണ്ട കാടുകളെ മൂടുന്ന ഓരോ മഞ്ഞുതുള്ളിയും ഓരോ പുല്‍ക്കൊടിത്തുമ്പും ഓരോ പ്രാണിയും ഞങ്ങളുടെ ഓര്‍മ്മയിലും അനുഭവത്തിലും വിശുദ്ധമാണ് 
മരങ്ങളിലൂറുന്ന നീരിനെ ഞെരമ്പുകളിലൂടോടുന്ന രക്തത്തെ പോലെ ഞങ്ങള്‍ക്കറിയാം .ഞങള്‍ ഭൂമിയുടെ ഭാഗമാണ് ; ഭൂമി ഞങ്ങളുടേതും സുഗന്ധമോലുന്ന പൂക്കള്‍ ഞങ്ങള്‍ക്ക് സഹോദരിമാരാണ് ; കരടി ,മാന്‍ , പരുന്ത്  എന്നിവയെല്ലാം സഹോദരന്മാരും കരിമ്പാറക്കെട്ടുകളും പുല്‍ക്കൊടികളും കുതിരക്കുട്ടികളും മനുഷ്യനും ഒരേ കുടുംബത്തിലെ  അംഗങ്ങളാണ്
അരുവികളിലൂടെയും പുഴകളിലൂടെയുമൊഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല ഞങ്ങളുടെ പൂര്‍വ്വികരുടെ ജീവരക്തമാണത് .ഞങ്ങള്‍ ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം .അത് പവിത്രമാണെന്ന് .അരുവികളിലെ സ്വച്ചന്ദമായ ജലത്തിലെ പ്രകാശമോലുന്ന ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മ്മകള്‍ വിളിച്ചു പറയുന്നുണ്ട് അരുവികളിലെ മര്‍മ്മരത്തിലൂടെ  സംസാരിക്കുന്നത് എന്റെ  പിതാമാഹന്മാരാണ് .
പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ് .ഞങ്ങളുടെ ദാഹമകറ്റുന്നത്‌ അവരാണ് .ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍. ഞങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍ .അത് കൊണ്ട് തന്നെ ഒരു സഹോദരന് നല്‍കേണ്ട സ്നേഹവും ദയാവായ്പ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട് . 
ഞങ്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ക്ക്  മനസ്സിലാവണമെന്നില്ല നിങ്ങള്‍ക്ക് ഭൂമിയെന്നാല്‍ അത്രയും മണ്ണാണ് .നിങ്ങള്‍ക്കാവശ്യമുള്ളതെടുക്കാവുന്ന  , വിട്ടൊഴിവാക്കാവുന്ന വെറും മണ്ണ് ഭൂമിക്കു നിങ്ങളും നിങ്ങള്‍ക്ക് ഭൂമിയും അപരിചിതരാണ് .നിങ്ങള്‍ക്ക് ഭൂമിയൊരു ശത്രുവാണ് . അടിച്ചൊതുക്കേണ്ട , കാല്‍ക്കീഴിലമര്‍ത്തേണ്ട ഒരു പ്രതിയോഗി . അതിനെ വെന്നും ജയിച്ചും മുന്നേറുമ്പോള്‍ നിങ്ങള്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട് – നിങ്ങളുടെ അമ്മയെത്തന്നെയാണ് നിങ്ങള്‍ കൊള്ളയടിക്കുന്നതെന്ന് .പേക്രോം പേക്രോം എന്നൊച്ചവെക്കുന്ന തവളകള്‍ ,നാടുചുറ്റുന്ന  ദേശാടനക്കിളികള്‍ ഇവയൊന്നുമില്ലാതെ എന്ത് ജീവിതം? ഞാന്‍ പരിഷ്കാരമില്ലാത്ത വനായതുകൊണ്ടാകാം മറിച്ച് ചിന്തിക്കാനാവാത്തത്
ജീവിത ചക്രത്തിന്റെ നൈരന്തര്യങ്ങള്‍ ഞങ്ങള്‍ക്ക്  അജ്ഞാതമാണ് .കാട്ടുപോത്തുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കാടുകുതിരകളെ മെരുക്കുന്നത് വിളഞ്ഞ വയലുകള്‍ ‘ സംസാരിക്കുന്ന ‘ കമ്പികളാല്‍ മാഞ്ഞേ പോകുന്നത് ,കാടിന്റെ നിഗൂടതകള്‍ അപരിചിതരായ മനുഷ്യരുടെ ഗന്ധത്താല്‍ നിറയുന്നത് – ഒന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല
തുടുത്ത കാട്ടുപഴങ്ങള്‍ നിറഞ്ഞ കുറ്റിക്കാടുകള്‍ എവിടെ ? കാട്ടുപരുന്തുകള്‍ എവിടെ ?  ജീവിതത്തിന്റെ അവസാനവും അതിജീവനത്തിന്റെ ആരംഭവും ആണെന്ന് തോനുന്നു
പൈനിന്റെ മണമുള്ള കാറ്റ് എനിക്കിഷ്ട്ടമാണ്. അരുവികളെ തഴുകി വരുന്ന കുളിര്‍കാറ്റു അത്രമേല്‍ ശുദ്ധമാണ് .ഞങ്ങള്‍ ഭൂമി വില്‍ക്കുകയാനെങ്കില്‍ നിങ്ങള്‍ ഓര്‍ക്കണം വായു ഞങ്ങള്‍ക്കമൂല്യമാനെന്നു .ജീവനിലെല്ലാം വായുവിന്റെ ചൈതന്ന്യമുണ്ട് .ഞങ്ങളുടെ പൂര്ര്‍വ്വികരുടെ ആദ്യ ശ്വാസവും അന്ത്യ ശ്വാസവും ഏറ്റുവാങ്ങിയത് ഈ കാട്ടാനു . കുഞ്ഞുങ്ങളുടെ ചേതനയൂതിത്തെളിയിക്കുന്നതും ഇതേ കാറ്റ് തന്നെ .അത് കൊണ്ട് ഞങ്ങള്‍ ഭൂമി വില്‍ക്കുകയാനെങ്കില്‍ തന്നെ നിങ്ങളത് പരിശുദ്ധമായി സൂക്ഷിക്കണം – പൂമ്പൊടി നിറഞ്ഞ കാറ്റാസ്വദിക്കാവുന്ന ഒരിടമായി അതിനെ കാത്തുരക്ഷിക്കണം .
ഞങ്ങള്‍ കുഞ്ഞുങ്ങളെ പടിപ്പിച്ചതെന്തോ അത് നിങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കാമോ ? ഭൂമി നമ്മുടെ അമ്മയാണെന്ന് . ഭൂമിക്കുമേല്‍ നിപതിക്കുന്നതെന്തോ അത് അവളുടെ  സന്തതികള്‍ക്കുമേല്‍  നിപതിക്കുമെന്നു. നാമറിഞ്ഞിരിക്കണം  : ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ് .നമ്മെ ഒന്നാക്കി നിര്‍ത്തുന്ന രക്തത്തെ പോലെ എല്ലാ വസ്തുക്കളും പരസ്പര ബന്ധിതങ്ങളാണ് .മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല . അവനതിലൊരിഴമാത്രം .ഉയിരിന്റെ വലയോടവന്‍ ചെയ്യുന്നതെന്തോ അത് അവനോടു തന്നെയാണ് ചെയ്യുന്നത്  

..................................*...................................

 CHIEF SEATTLE'S LETTER
 "The President in Washington sends word that he wishes to buy our land. But how can you buy or sell the sky? the land? The idea is strange to us. If we do not own the freshness of the air and the sparkle of the water, how can you buy them?

Every part of the earth is sacred to my people. Every shining pine needle, every sandy shore, every mist in the dark woods, every meadow, every humming insect. All are holy in the memory and experience of my people.
We know the sap which courses through the trees as we know the blood that courses through our veins. We are part of the earth and it is part of us. The perfumed flowers are our sisters. The bear, the deer, the great eagle, these are our brothers. The rocky crests, the dew in the meadow, the body heat of the pony, and man all belong to the same family.
The shining water that moves in the streams and rivers is not just water, but the blood of our ancestors. If we sell you our land, you must remember that it is sacred. Each glossy reflection in the clear waters of the lakes tells of events and memories in the life of my people. The water's murmur is the voice of my father's father.
The rivers are our brothers. They quench our thirst. They carry our canoes and feed our children. So you must give the rivers the kindness that you would give any brother.
If we sell you our land, remember that the air is precious to us, that the air shares its spirit with all the life that it supports. The wind that gave our grandfather his first breath also received his last sigh. The wind also gives our children the spirit of life. So if we sell our land, you must keep it apart and sacred, as a place where man can go to taste the wind that is sweetened by the meadow flowers.
Will you teach your children what we have taught our children? That the earth is our mother? What befalls the earth befalls all the sons of the earth.
This we know: the earth does not belong to man, man belongs to the earth. All things are connected like the blood that unites us all. Man did not weave the web of life, he is merely a strand in it. Whatever he does to the web, he does to himself.
One thing we know: our God is also your God. The earth is precious to him and to harm the earth is to heap contempt on its creator.
Your destiny is a mystery to us. What will happen when the buffalo are all slaughtered? The wild horses tamed? What will happen when the secret corners of the forest are heavy with the scent of many men and the view of the ripe hills is blotted with talking wires? Where will the thicket be? Gone! Where will the eagle be? Gone! And what is to say goodbye to the swift pony and then hunt? The end of living and the beginning of survival.
When the last red man has vanished with this wilderness, and his memory is only the shadow of a cloud moving across the prairie, will these shores and forests still be here? Will there be any of the spirit of my people left?
We love this earth as a newborn loves its mother's heartbeat. So, if we sell you our land, love it as we have loved it. Care for it, as we have cared for it. Hold in your mind the memory of the land as it is when you receive it. Preserve the land for all children, and love it, as God loves us.
As we are part of the land, you too are part of the land. This earth is precious to us. It is also precious to you.


Sunday 23 June 2013

കാതിക്കുടം നിരാഹാര സമരം ഐക്യദാർഡ്യം. / കേരള പുലയ മഹാസഭ


കാതിക്കുടം സമരം : 22 - 5- 2013



സമരത്തെ അട്ടിമറിക്കാന്‍ പോലീസ് ശ്രമം.
കാതിക്കുടം NGIL കമ്പനിക്കെതിരെ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി നാട്ടുകാരുടെ ആക്ഷേപം. സമരസമിതി അംഗങ്ങള്‍ക്കും സമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പല നാട്ടുകാര്‍ക്കുമെതിരെ കമ്പനിയുമായി ചേര്‍ന്ന് പോലീസ്, വ്യാപകമായി കേസുകള്‍ എടുക്കുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ഇത്തരം സാഹചര്യങ്ങളിലും വീര്യം ചോരാതെ കാതിക്കുടം നിരാഹാര സമരം ഒന്‍പതാം ദിവസം പൂര്‍ത്തിയാക്കി. സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോക്ക സമുദായ സംരക്ഷണ മുന്നണി ജില്ലാ സെക്രട്ടറി ശ്രീ ടി എന്‍ മുരളീധരന്‍ നമ്പൂതിരി ഇന്നലെ ഉപവാസമനുഷ്ടിച്ചു.പത്ത് മണിക്ക് കേരള പുലയ മഹാസഭയുടെ നേതൃത്വത്തില്‍ ചെറുവാളൂര്‍ പോസ്റ്റ്‌ ഓഫീസ് പടിക്കല്‍ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ പത്തരയോടു കൂടി കാതിക്കുടം സമരപ്പന്തലില്‍ 


എത്തിച്ചേര്‍ന്നു.സന്ദീപ്‌ അരിയമ്പുറം ഐക്യദാര്‍ഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ പി എം എസ്സിന് വേണ്ടി ഷാജി മറ്റത്തില്‍, സുബ്രന്‍ കൂട്ടാല, ഉദയന്‍ മറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാതിക്കുടം സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് പുത്തന്‍വേലിക്കരയില്‍ നിന്നും 12 മണിക്ക് ആരംഭിച്ച ഓട്ടോറിക്ഷാ റാലി ഒരു മണിയോടെ സമരപ്പന്തലിനു സമീപം എത്തിച്ചേര്‍ന്നു. സമര സമിതിക്ക് വേണ്ടി കെ എം അനില്‍ കുമാര്‍, ടി ആര്‍ പ്രേം കുമാര്‍, മോഹന്‍ പാറക്കടവ് തുടങ്ങിയവര്‍ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു. 

ചാലക്കുടി മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ഫ്രാന്‍സിസ് പാറേക്കാടന്‍, ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡണ്ട ശ്രീമതി കെ പി ശശികല ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ സത്യവാന്‍, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ രമേശ്‌ കൂട്ടാല, ജില്ലാ സെക്രട്ടറി ശ്രീ മധു കളരിയ്ക്കല്‍, ജില്ലാ സംസ്ഥാന സെക്രട്ടറി രാജീവ് ചാത്തമ്പള്ളി, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട ശ്രീ എ എ ഹരിദാസ്‌, മുകുന്ദപുരം താലൂക്ക് സെക്രട്ടറി ശ്രീ ഷോജി ശിവപുരം, താലൂക്ക് വര്‍ക്കിംഗ് പ്രസിഡണ്ട ശ്രീ പി എന്‍ അശോകന്‍, അന്നമ നട നമ്പൂതിരി സഭയിലെ അംഗങ്ങളായ ചെറുതോട്ടത്ത് മന കൃഷ്ണന്‍ നമ്പൂതിരി, ഹരിഹരന്‍ നമ്പൂതിരി, ഡോ: ടി എല്‍ സുശീലന്‍, ടി എന്‍ രവീന്ദ്രന്‍, സി കെ രജീഷ് എന്നിവരെല്ലാം സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനായി സമരപ്പന്തല്‍ സന്ദര്‍ശിക്കുകയുണ്ടായി.വൈകുന്നേരം 4.30 നു കാടുകുറ്റി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ സായാഹ്ന ധര്‍ണ്ണ സമരപ്പന്തലിനടുത്ത് നടന്നു. ശ്രീ ടി എന്‍ പ്രതാപന്‍ അടക്കമുള്ള പ്രമുഖര്‍ ധര്‍ണ്ണയുടെ ഭാഗമായി സംസാരിച്ചു.


വൈകുന്നേരം എഴോട് കൂടി മുന്‍ എം എല്‍ എ സൈമണ്‍ ബ്രിട്ടോ സമരപ്പന്തല്‍ സന്ദര്‍ശിച്ച് കാതിക്കുടത്തെ ജനങ്ങളോട് സംസാരിക്കുകയും സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്തു.

Thursday 20 June 2013

Dheeraj speaks about kathikudam / Kathikudam Calling


ഇത് ധീരജ്,
ഇവനെ നിങ്ങൾ കാണുക,
ഇവന് പറയാനുള്ളത് കേൾക്കുക...
ഇവൻ ചോദിക്കുന്നു...
 "ഇതിലും നല്ലത് സർക്കാർ ഞങ്ങളെ കൊന്നു കളയുന്നതല്ലേ?"

Kathikudam NGIL plant increased pollution level


കാലന്റെ കാര്യാലയം



 
ലക്ഷോപലക്ഷം ജനങ്ങളുടെ ജീവജലവും ,ശുദ്ധവായുവും മലിനമാക്കുന്ന നിറ്റ ജെലാറ്റിന്‍ കമ്പനിക്കു ജനങ്ങള്‍, കാലന്റെ കാര്യാലയം എന്ന ബോര്‍ഡ് വച്ച്  നാമകരണം ചെയ്തു .ഈ കാര്യാലയത്തിന്റെ സ്ഥാനപതിയായ സുശീലനെ രാജ്യദ്രോഹിയായി ജനങ്ങള്‍ പ്രഖ്യാപിച്ചു. ഈ രാജ്യദ്രോഹിയെ നാട്ടില്‍ നിന്നും പുറത്താക്കണമെന്നും രാജ്യദ്രോഹിക്കെതിരെ കോടതി സ്വയം കേസ് എടുക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു .

Wednesday 19 June 2013

മാതൃഭൂമി നഗരം ജൂണ്‍ 3

 ചാലക്കുടി പുഴ ചീഞ്ഞു നാറുന്നു
മാതൃഭൂമി നഗരം ജൂണ്‍ 3

Shut Down NGIL



The Kerala Chemicals and Proteins Limited (KCPL) started working in 1979 at Kathikudam which belongs to kadukutty village which is located on the banks of Chalakkudy River. The company has started by the Japan based Multi-National Giant Nitta-Gelatin together with the Kerala State Industrial Development Corporation (KSIDC). Then another Japan corporate giant, Mitsubishi Corporation has bought some amount of its shares and hence the Government shares has come down.So the company is renamed as Nitta Gelatin India Limited. The company makes use of  water from the Chalakkudy river for its whole processing and then they use to dump the waste water and waste material with highly dangerous chemical content into the same river. Now the air, water and soil became extremely polluted because of the company. Hundreds of people died of serious diseases during the last 3 decades. Even after so many years of protest, the Government didn’t take any action against the company. The protest by the action council is still going on very strongly. It’s time for us to be together to make such a multi-national Giant like NGIL to shut down.

Tuesday 18 June 2013

മരണം വരെ നിരാഹാരം

കാതിക്കുടത് മരണം വരെ നിരാഹാരം അനുഷ്ട്ടിച്ച ഷേര്‍ളി പോളിനെയും ,സിന്ധു സന്തോഷിനെയും പോലീസ് അറെസ്റ്റ്‌ ചെയ്തു നീക്കുന്നു



പ്രതീകാത്മക ആത്മഹത്യാ സമരം

"പുളിക്കടവ്  പാലത്തിൽ  പ്രതീകാത്മക ആത്മഹത്യാ സമരം "
2013 ജൂണ്‍ 21 നു വൈകീട്ട് 3 മണി മുതൽ 6  മണി വരെ

പ്രതിഷേധ പ്രകടനം / കല്ലൂർ ബോയ്സ്

കാതിക്കുടം സമരത്തിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കല്ലൂർ ബോയ്സ് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നിന്ന് .




Kathikudam to kalakudam facts finding from jananeethi

NGIL കമ്പനി വെള്ളം കൊള്ളയടിക്കുന്നത് നിറുത്തിവെയ്പ്പിക്കുക പുഴയിലേക്ക് രാസമാലിന്യം പുറന്തള്ളുന്ന പൈപ്പ് നീക്കം ചെയ്യുക

       
ഏതാനും വര്‍ഷങ്ങളായി നമ്മുടെ നാട് കൊടും വരള്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ വരള്‍ച്ചയും ജലത്തിന്റെ ദൌര്‍ലഭ്യവും വര്‍ദ്ധിച്ചുവരുമെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നത്. കാലാവസ്ഥയില്‍ വന്നു ചേര്‍ന്ന മാറ്റവും കഠിനമായ വരള്‍ച്ചയും മൂലം ഭൂഗര്‍ഭ ജലത്തിന്റെ വിതാനം ഭയാനകമാം വിധം താഴ്ന്നുകൊണ്ടിരിക്കുകയും അതനുസരിച്ച് ജലത്തിന്റെ ലഭ്യത കുറഞ്ഞു വരികയും ചെയ്യുന്നു.ചാലക്കുടിപ്പുഴയിലേക്ക് ശുദ്ധജലം ഒഴുകിച്ചേരുന്നതിന്റെ അളവും ഇതിനനുസരിച്ച് കുറഞ്ഞുവരുന്നതിനാല്‍ പുഴയില്‍ മാലിന്യത്തിന്റെ അളവ് ഭയാനകമാം വിധത്തില്‍ കൂടിവരുന്നു.

      കാതിക്കുടത്ത് പ്രവര്‍ത്തിക്കുന്ന നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ എന്ന കമ്പനി ചാലക്കുടിപ്പുഴയിലേക്ക് ദിനം പ്രതി 80 ടണ്ണിലേറെ രാസമാലിന്യം പുറന്തള്ളുന്നതിനാല്‍ പുഴയില്‍ മാലിന്യത്തിന്റെ അനുപാതം അപകടകരമായ വിധത്തില്‍ വര്‍ദ്ധിച്ചുവരുന്നു.ചാലക്കുടിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന നിരവധി കുടിവെള്ള പദ്ധതികളിലൂടെ ലക്ഷക്കണക്കിന്‌ ജനങ്ങള്‍ വിഷമാലിന്യം കലര്‍ന്ന ഈ വെള്ളം കുടിക്കേണ്ടി വരുന്നതിനാല്‍, പൊടുന്നനെ ഒരു ദുരന്തമുണ്ടായി വന്‍ ജീവഹാനി ഉണ്ടാകുമെന്നു ഭയന്നാണ് ജനങ്ങള്‍ കഴിയുന്നത്.

       ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിനു 20 രൂപ വരെ വിലയുള്ള ഇക്കാലത്ത് ജനങ്ങള്‍ക്ക് നിത്യോപയോഗത്തിനുള്ള വെള്ളം പണം നല്‍കി വങ്ങേണ്ടി വരുന്നു.വേനല്‍ കടുക്കുന്നതോടെ വെള്ളത്തിനായുള്ള നീണ്ട കാത്തിരിപ്പിന് ശേഷം ഒന്നോ രണ്ടോ കുടം മാത്രമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്.കേരളത്തില്‍ പലയിടത്തും ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിനു വന്‍ പ്രതിഫലം നല്‍കി വങ്ങേണ്ടി വരുന്ന വിധത്തില്‍ രൂക്ഷമാണ് ശുദ്ധജലക്ഷാമം.എന്നാല്‍ പ്രകൃതി കനിഞ്ഞു നല്‍കിയിരിക്കുന്ന ശുദ്ധജലം കോടിക്കണക്കിനു ലിറ്റര്‍ മുഴുവനും കൊള്ളയടിക്കുവാനും പുഴയെ മലിനീകരിക്കുവാനും കാതിക്കുടത്തു പ്രവര്‍ത്തിക്കുന്ന്ന നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്‌ എന്ന കമ്പനിയെ അനുവദിച്ചിട്ടു വെള്ളത്തിനായി മറ്റുള്ളിടത്തു അലയേണ്ടി വരികയും വെള്ളം ശുദ്ധീകരിചെടുക്കുവാനും വിതരണം ചെയ്യാനുമായി കോടിക്കണക്കിനു രൂപ അധികമായി ചിലവഴിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണ്, ചുരുക്കം ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരും, ചുരുക്കം ചില രാഷ്ട്രീയ നേതാക്കളും കൂടി സര്‍ക്കാരിന് വരുത്തിതീര്‍ത്തിരിക്കുന്നത്.

കിലോമീറ്ററുകളോളം ദൂരെ നിന്ന് ചാലക്കുടി പുഴയിലൂടെ ഒഴുകി വരുന്ന വെള്ളം അതീവ ശക്തിയുള്ള 60HPയുടെ രണ്ടു മോട്ടര്‍ ഉപയോഗിച്ചു ശക്തിയായി വലിച്ചെടുക്കുകയാണ് കമ്പനി ചെയ്യുന്നത്.സാധാരണ കൃഷി ആവശ്യത്തിനും ഗാര്‍ഹിക ഉപയോഗതിനുമെല്ലാം 1HP മോട്ടോര്‍ ധാരാളം മതിയെന്നിരിക്കെ, അതിന്റെ അറുപതു ഇരട്ടി ശക്തിയുള്ള 60HPയുടെ 2 മോട്ടോറുകള്‍ ഉപയോഗിച്ച് അങ്ങ് കിഴക്ക് അതിരപ്പിള്ളി മുതലുള്ള വെള്ളം ഞൊടിയിട കൊണ്ട് ശക്തിയായി വലിച്ചെടുക്കാന്‍ ഇതിനാല്‍ കമ്പനിക്ക് കഴിയുന്നു. കമ്പനി നല്‍കുന്ന കണക്കു പ്രകാരം ദിനം പ്രതി 62 ലക്ഷം ലിറ്റര്‍ ജലം NGIL കമ്പനി ഉപയോഗിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നു. കണക്കില്ലാതെയും അനധികൃതമായും ഭീമമായ തോതില്‍ കമ്പനിയില്‍ ഉത്പാദനം നടത്തിയിരിക്കുന്നതിനാല്‍ പ്രതിദിനം രണ്ടു കോടി ലിറ്റര്‍ വെള്ളം വരെ ഉപയോഗിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.നീണ്ട ക്യൂവില്‍ ദീര്‍ഘ നേരം കാത്തുനിന്നതിനു ശേഷം, ടാങ്കര്‍ ലോറികളില്‍ എത്തിച്ചേരുന്ന വെള്ളം, ഒന്നോ രണ്ടോ കുടം മാത്രം ലഭിക്കുന്ന ജനത്തിന്റെ ഇന്നത്തെ ദയനീയ അവസ്ഥയില്‍ പ്രിതിദിനം കമ്പനി ചൂഷണം ചെയ്യുന്ന രണ്ടു കോടി ലിറ്റര്‍ വെള്ളംകൊണ്ട് ചുരുങ്ങിയത് പത്തു ലക്ഷം കുടുംബങ്ങള്‍ക്കെങ്കിലും വെള്ളം വിതരണം ചെയ്യുവാന്‍ കഴിയുന്നതാണ്.ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട വെള്ളം സര്‍ക്കാരിന് യാതൊരു പ്രതിഫലവും നല്‍കാതെ യഥേഷ്ടം ഊറ്റിയെടുക്കുവാന്‍ കമ്പനിയെ അനുവദിച്ചിരിക്കുന്നത് ഒരിക്കലും പൊറുക്കാനാവാത്ത അപരാധമാണ്.

     ഒരു ലിറ്റര്‍ വെള്ളത്തിനു കേവലം പത്ത് പൈസ എന്ന നിരക്കില്‍ കണക്കാക്കിയാല്‍ പോലും നൂറു കണക്കിന് കോടി രൂപയുടെ നഷ്ടമാണ് കമ്പനി വെള്ളം ഊറ്റിയെടുക്കുന്നതിന്റെ പേരില്‍ സര്‍ക്കാരിനു വന്നു ചേരുന്നത്. വെള്ളമെടുക്കുവാന്‍ കമ്പനിക്ക്, വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ്, കാടുകുറ്റി ഗ്രാമപഞ്ചായത്ത് എന്നീ ബന്ധപ്പെട്ട വകുപ്പുകള്‍ ഒന്നും അനുമതി നല്‍കിയിട്ടില്ല.
     കമ്പനി പ്രതിവര്‍ഷം ഉണ്ടാക്കുന്നു എന്ന് അവകാശപ്പെട്ട് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന പത്രപരസ്യത്തില്‍ നിന്ന് വ്യക്തമാകുന്നത് അനുസരിച്ച് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം കേവലം അഞ്ചു കോടിയിലേറെ രൂപ മാത്രമാണ്. തുച്ഛമായ ലാഭം കമ്പനിക്ക് ഉണ്ടാക്കി കൊടുക്കുവാനാണ് നാടും ജനങ്ങളും ഇത്രയും ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നത്.

     കമ്പനിയും കമ്പനിക്ക് വെള്ളം കൊള്ളയടിക്കുന്നതിനു കൂട്ടുനിന്നുകൊണ്ട് കമ്പനിക്ക് ആയിരത്തില്‍ ലഭിക്കുന്ന കൊള്ളലാഭത്തിന്റെ ഒരു പങ്ക് കമ്പനിയുടെ ഔദാര്യം എന്ന പേരില്‍ കൈപ്പറ്റി വെള്ളത്തിന്റെ പ്രതിഫലത്തിന്റെ ഇനത്തില്‍ സര്‍ക്കാരിന് നൂറു കണക്കിന് കോടി രൂപയുടെ നഷ്ടം വരുത്തിവച്ചുകൊണ്ടാണ് അഴിമതിക്കാരായ ചുരുക്കം ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, ചുരുക്കം ചില രാഷ്ട്രീയ നേതാക്കളും വെള്ളത്തിന്റെ ദൌര്‍ലഭ്യം പരിഹരിക്കുവാന്‍ ഓടിനടക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.ജനങ്ങള്‍ ഈവക ഇരട്ടത്താപ്പും വഞ്ചനയും തിരിച്ചറിഞ്ഞു കഴിഞ്ഞു. ചാലക്കുടി പ്രദേശത്തെ ജലക്ഷാമത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ NGIL കമ്പനിയും, കമ്പനിയുടെ ഔദാര്യം കൈപ്പറ്റുന്ന അഴിമതിക്കാരുമാണെന്ന സത്യം ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.

     യഥാസമയം ആവശ്യത്തിനു വെള്ളം ലഭിക്കാത്തതിനാല്‍ ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലുമുള്ള പല പമ്പ് ഹൗസുകളും പ്രവര്‍ത്തിക്കുന്നില്ല.കര്‍ഷകര്‍ക്ക് ആവശ്യത്തിനുള്ള വെള്ളം ലഭിക്കാത്ത അവസ്ഥയില്‍ അനുവാദമില്ലാതെ കമ്പനി യഥേഷ്ടം വെള്ളം ഊറ്റിയെടുക്കുന്നത് അനുവദിക്കുവാന്‍ പാടില്ല
     ചാലക്കുടി പുഴ താരതമ്യേന ഉയര്‍ന്നുകിടക്കുന്ന പ്രദേശത്ത് കൂടെ ഒഴുകുന്ന ഇടത്ത് പമ്പ് ഹൌസ് സ്ഥാപിച്ച് വളരെ ദൂരെ നിന്ന് ഒഴുകി എത്തുന്ന വെള്ളം മുഴുവനും 60HP മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വലിച്ചെടുത്ത് പകരമായി അതിലേറെ വരുന്ന രാസ മാലിന്യം കാടുകുറ്റി പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ ഉള്‍പ്പെട്ട പുഴയുടെ താണുകിടക്കുന്ന ഭാഗങ്ങളിലേക്ക് പുറന്തള്ളുന്ന സൂത്ര വിദ്യ ആണ് കമ്പനി പ്രയോഗിക്കുന്നത്. ഇപ്രകാരം പുറന്തള്ളുന്ന രാസമാലിന്യത്തില്‍ ആസിഡിന്റെയും എല്ലിന്റെയും മജ്ജയുടെയും മാംസത്തിന്റെയും അഴുകിയ അവശിഷ്ടങ്ങള്‍ അടങ്ങുന്നതിനാലാണ് അസഹ്യമായ ദുര്‍ഗന്ധമുണ്ടാകുന്നത്.

      അന്നമനട, പാറക്കടവ് എന്നീ പ്രദേശങ്ങളില്‍ ചെന്നെത്തുന്ന രാസമാലിന്യം, ചാലക്കുടിപ്പുഴയിലേക്ക് ഉപ്പു വെള്ളം കയറുന്നത് തടയുവാനായി കണക്കന്‍ കടവില്‍ കെട്ടിയിരിക്കുന്ന ബണ്ട് നിലവില്‍ ഉള്ളതിനാല്‍ ഒഴുകിപ്പോകാനാവാതെ പ്രദേശത്ത് തന്നെ കെട്ടിക്കിടന്ന് തൈക്കൂട്ടം മുതല്‍ പാറക്കടവ് വരെ ഉള്ള പുഴയുടെ ഭാഗം ഒരു മാലിന്യ തടാകമായി മാറിയിരിക്കുന്നു.കോടിക്കണക്കിനു ലിറ്റര്‍ രാസമാലിന്യം പുഴയിലേക്ക് പുറന്തള്ളുന്നതിനാല്‍ മാലിന്യത്തിന്റെ അളവ് ശുദ്ധജലത്തിന്റെ അളവിനേക്കാള്‍ വര്‍ദ്ധിക്കുകയും പുഴയുടെ ഈ ഭാഗങ്ങളില്‍ എപ്പോഴും വെള്ളം സമൃദ്ധമായി നിറഞ്ഞു നില്‍ക്കുന്നതായി ജനങ്ങള്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.വെള്ളം സമൃദ്ധമായി ഉണ്ടെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായും, തെളിഞ്ഞു നില്‍ക്കുന്ന വെള്ളത്തില്‍ മാലിന്യമില്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുവാനുമായി രാസമാലിന്യം അടിയില്‍ അടിഞ്ഞു കിടക്കുന്ന തരത്തില്‍ കമ്പനി ചില മാരകമായ രാസവതുക്കള്‍ അനധികൃതമായി വെള്ളത്തില്‍ കലര്‍ത്തുന്നു.
      എന്നാല്‍ ദുര്‍ഗന്ധവും വിഷാംശവും നിറഞ്ഞ ഈ വെള്ളം ഉപയോഗിക്കുവാനും പുഴയില്‍ ഇറങ്ങുവാണോ കഴിയുന്നില്ല.വെള്ളത്തില്‍ ഇറങ്ങിയാല്‍ മേലാസകലം ചൊറിഞ്ഞു തടിക്കുന്നതിനാല്‍ പുഴയില്‍ ഇറങ്ങുവാന്‍ ജനങ്ങള്‍ ഭയപ്പെടുന്നു.നൂറു കണക്കിന് ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതികളിലൂടെ വിഷാംശം നിറഞ്ഞ വെള്ളം പരിസരത്തെ കിണറുകളിലേക്ക് ഊറി ഇറങ്ങുന്നത് മൂലം പ്രദേശത്ത് കാന്‍സര്‍ മുതലായ രോഗങ്ങള്‍ ബാധിച്ച് നിരവധി ആളുകള്‍ മരണമടഞ്ഞു കഴിഞ്ഞു.കാന്‍സര്‍ ബാധിതരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഈ പ്രദേശത്ത്.നിരവധി കുടിവെള്ള പദ്ധതികള്‍ ഈ പ്രദേശത്ത് നിലവിലുള്ളതിനാല്‍ കൊടുങ്ങല്ലൂര്‍ വരെ ഉള്ള ലക്ഷക്കണക്കിന്‌ ജനങ്ങളിലേക്ക് കുടിവെള്ളം വഴി ഈ വിഷമാലിന്യം എത്തിച്ചേരുന്നു.അതിനാല്‍ അടിയന്തിരമായി രാസമാലിന്യം പുഴയിലേക്ക് പുറന്തള്ളുന്ന പൈപ്പ് അവിടെ നിന്നും നീക്കം ചെയ്യേണ്ടതാണ്.
      കാടുകുറ്റി ഗ്രാമപഞ്ചായത്ത് അടിയന്തിരമായി ഇടപെട്ട്, ജല ദൌര്‍ലഭ്യം രൂക്ഷമായിരിക്കുന്ന അവസ്ഥയില്‍ കമ്പനി വെള്ളം ചൂഷണം ചെയ്യുന്നത് നിര്‍ത്തി വെയ്പ്പിക്കുകയും, ജനങ്ങള്‍ക്ക് വന്‍ ദുരന്തവും ജീവഹാനിയും സംഭവിക്കുന്നതിന് മുന്പ് പുഴയിലേക്ക് രാസമാലിന്യം പുറന്തള്ളി കുടി വെള്ളം വിഷമയമാക്കുന്നത് നിറുത്തി വെയ്പ്പിക്കുകയും അതിനായി പൈപ്പ് അവിടെ നിന്നും നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ എടുക്കുകയും വേണമെന്ന ആവശ്യപ്പെട്ടുകൊണ്ട്,
                              

 വിശ്വസ്തതയോടെ 

കാതിക്കുടം          ജയന്‍ ജോസഫ്‌ പട്ടത്ത്      സിന്ധു സന്തോഷ്‌
06-03-2013               ചെയര്‍മാന്‍          ജനറല്‍ കണ്‍വീനര്‍
               NGIL ആക്ഷന്‍ കൌണ്‍സില്‍   NGIL ആക്ഷന്‍ കൌണ്‍സില്‍